പ്രശ്നങ്ങളുടെ നടുവിലെ മറ്റൊരാൾ
പലർക്കും പരിചയമുള്ള ഒരു കഥ. ധനികനായ ഒരു മനുഷ്യൻ മരിച്ചപ്പോൾ അയാൾക്കു പത്തൊമ്പതു കുതിരകളുണ്ടായിരുു. വിൽപ്പത്രമനുസരിച്ച് അയാളുടെ മൂു മക്കൾക്കായിട്ട് കുതിരകളെ വീതംവച്ച് കൊടുക്കേണ്ടിയിരുു. മൂത്തമകന് കുതിരകളുടെ പകുതി, രണ്ടാമത്തവനു കുതിരകളുടെ നാലിലൊ്, മൂാമത്തവന് കുതിരകളുടെ അഞ്ചിലൊ്. ഇപ്രകാരമായിരുു കുതിരകളെ വീതം വയ്ക്കേണ്ടിയിരുത്.
മൂത്തമകനു എങ്ങനെയാണ് പത്തൊമ്പതു കുതിരകളുടെ പകുതിയെണ്ണം കൊടുക്കുവാൻ സാധിക്കുക? മക്കൾ മൂു പേരുംകൂടി തലപുകഞ്ഞാലോചിച്ചിട്ടും വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. അങ്ങനെയാണ് അവർ അകലെയുള്ള ഒരു ഗുരുവിന്റെ ഉപദേശം തേടിയിറങ്ങിയത്.
വിവരം കേട്ടപ്പോൾ ഗുരു പറഞ്ഞു:" ഞാൻ വു നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. പക്ഷേ, എനിക്കു രണ്ട് ദിവസത്തെ സാവകാശം വേണം." ഗുരുവിന്റെ നിർദേശം അവർക്കു സ്വീകാര്യമായിരുു. അവർ സന്തോഷത്തോടെ സ്വന്തം ഭവനത്തിലേക്കു മടങ്ങി.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ മറ്റൊരാളുടെ ഒരു കുതിരയെ കടംവാങ്ങി ഗുരു ധനികന്റെ വീട്ടിലെത്തി. അപ്പോൾ ധനികന്റെ മൂു മക്കളെ കൂടാതെ ഒട്ടേറെ അയൽക്കാരും അവിടെ കാത്തുനിൽപുണ്ടായിരുു.
കുതിരപ്പുറത്തു നിിറങ്ങിയ ഗുരു പത്തൊമ്പതു കുതിരകളെയും തന്റെ മുമ്പിലെത്തിക്കുവാൻ ആവശ്യപ്പെട്ടു. കുതിരകളെയെല്ലാം നിരയായി നിർത്തിയപ്പോൾ തന്റെ കുതിരയെയും ഗുരു അവയുടെ കൂടെ നിർത്തി. അപ്പോൾ കുതിരകളുടെ എണ്ണം ആകെ ഇരുപതായി.
"മൂത്ത മകനു അവകാശപ്പെട്ട കുതിരകൾ എത്രയാണ്?" ഗുരു ചോദിച്ചു. "ആകെയുള്ള കുതിരകളിൽ പകുതി," അവർ മറുപടി പറഞ്ഞു. ഉടനെ പത്തു കുതികളെ ഗുരു മൂത്ത മകനു നൽകി. "രണ്ടാമത്തെ മകനു അവകാശപ്പെട്ടതോ?" ഗുരു വീണ്ടും ചോദിച്ചു. "കുതിരകളുടെ നാലിലൊ്," അവർ മറുപടി പറഞ്ഞു.
അപ്പോൾ ഇരുപതിന്റെ നാലിലൊ് അഞ്ചാൺ പറഞ്ഞ് ഗുരു അഞ്ച് കുതിരകളെ രണ്ടാമത്തെ പുത്രനു നൽകി.
"മൂാമത്തെ മകനു അവകാശപ്പെട്ടത് എത്രയാണ്?" ഗുരു വീണ്ടും ചോദിച്ചു. "കുതിരകളുടെ അഞ്ചിലൊ്," അവർ മറുപടി പറഞ്ഞു. ഉടനെ നാല് കുതിരകളെ മൂാമത്തവനു കൊടുത്തുകൊണ്ട് ഗുരുപറഞ്ഞു:" ഇരുപതിന്റെ അഞ്ചിലൊ് നാലാണ്. അതുകൊണ്ട് നിനക്കുള്ള ഓഹരി നാല് കുതിരകളാണ്.
കുതിരകളെ വീതം വച്ച് കഴിഞ്ഞപ്പോൾ ഒരെണ്ണം ബാക്കിയുണ്ടായിരുു. ആ കുതിര ഗുരു കൊണ്ടുവ കുതിരയായിരുു. മടക്കയാത്രയ്ക്കായി കുതിരപ്പുറത്തു കയറിക്കൊണ്ട് ഗുരു പറഞ്ഞു:" നിങ്ങൾക്കിനി സമാധാനത്തോടെ ജീവിക്കാം. ഞാൻ പോകട്ടെ."
കുതിരകളെ വീതംവച്ച രീതികണ്ട് ജനം അന്തംവിട്ട് നിു. ഗുരുവിനോട് എങ്ങനെ നന്ദിപറയണമെ് അവർക്കറിയില്ലായിരുു.
പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊായും അഞ്ചിലൊായും വീതംവയ്ക്കുക എുള്ളത് അസാധ്യമായി തോിയ കാര്യമായിരുു. എാൽ, ഒരു കുതിരയെക്കൂടി ചേർത്തു ഗുരു പ്രശ്നം പരിഹരിച്ചു.
ഈ കഥ വിവരിച്ചിട്ട് ആധ്യാത്മികഗുരുക്കന്മാർ പറയു ഒരു കാര്യമിതാണ്. ഏതു പ്രശ്നപരിഹാരത്തിനും ദൈവത്തെക്കൂടി ഉൾപ്പെടുത്തുക.
പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊായും അഞ്ചിലൊായും വീതം വയ്ക്കുക എ അസാധ്യമായ കാര്യം സാധിക്കുതിനു ഒരു കുതിരയുടെ കൂടി സാിധ്യം വേണ്ടി വു.
നമ്മുടെ ജീവിത്തിൽ നാം അഭിമുഖീകരിക്കു പല പ്രശ്നങ്ങളുടെ കാര്യവും ഇതുപോലെ തയൊണ്. നാം എത്രമാത്രം പരിശ്രമിച്ചാലും ആ പ്രശ്നങ്ങൾ നമുക്കു സ്വയം പരിഹരിക്കാൻ സാധിക്കില്ല. എാൽ, നമ്മുടെ പ്രശ്നപരിഹാരത്തിനായി നാം ദൈവത്തിന്റെ സാിധ്യം കൂടി തേടിയാലോ? അപ്പോൾ പ്രശ്ന പരിഹാരം ഉറപ്പാണ്.
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം നാം ദൈവത്തെ കൂടാതെ മുോട്ടു പോകുവാൻ ശ്രമിക്കുു എുള്ളതാണ്. നമ്മുടെ ഏതു പ്രശ്നത്തിലും നമ്മെ സഹായിക്കുവാൻ ദൈവം തയ്യാറാണെങ്കിലും ദൈവത്തിന്റെ സഹായം സ്വീകരിക്കുവാൻ പലപ്പോഴും നാം മുതിരാറില്ല. അതിനുള്ള പ്രധാനകാരണം, സ്വന്തം ശക്തികൊണ്ട് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുമെ നമ്മുടെ ബോധ്യമായിരിക്കണം.
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുോട്ടു പോകുവാൻ നമുക്കു സാധിക്കും എ ബോധ്യവും തന്റേടവും നമുക്കുണെ്ടങ്കിൽ അതു നല്ലതുതെ. എാൽ, അതു സ്വന്തം ശക്തികൊണ്ട് മാത്രം ചെയ്യാമൊണ് നമ്മുടെ ചിന്തയെങ്കിൽ അതിൽപ്പരം അബദ്ധധാരണ വേറെയില്ല് വേണം പറയാൻ.
നാം എത്ര സർത്ഥനും കഴിവുള്ളവരുമാണെങ്കിൽപ്പോലും അതൊും നമ്മുടെ സ്വന്തം മേന്മകൊണ്ടാൺ നമുക്കവകാശപ്പെടാനാവില്ല. വാസ്തവത്തിൽ, ദൈവം നമുക്കു തരാത്തതായി നമുക്കെന്തെങ്കിലുമുണേ്ടാ? നമ്മുടെ ജീവനും നമ്മുടെ അയുസും നമ്മുടെ കഴിവുകളും നമ്മുടെ സമ്പാദ്യവുമൊക്കെ ദൈവത്തിന്റെ ദാനങ്ങളല്ലേ?
നമ്മുടെ ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുവയെല്ലാം ദൈവത്തിന്റെ ദാനങ്ങളാൺ നമുക്ക് അംഗീകരിക്കാൻ സാധിച്ചാൽ ദൈവത്തെക്കൂടാതെ നമുക്കൊും ചെയ്യുവാൻ സാധിക്കുകയില്ല എ ബോധ്യം നമ്മിൽ ആഴപ്പെടും.
ദൈവത്തെ കൂടാതെ ഒും ചെയ്യുവാൻ നമുക്കു സാധിക്കുകയില്ല എ ബോധ്യം നമ്മിൽ ആഴപ്പെടുമ്പോൾ നാം ദൈവത്തിന്റെ സിധ്യം എപ്പോഴും ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുമെതിൽ സംശയം വേണ്ട. നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹാരമില്ല് തോിപ്പിക്കു വൻ പ്രശ്നങ്ങളായിരിക്കും. എാൽ, ദൈവത്തിന്റെ മുൻപിൽ അവ നിസാരപ്രശ്നങ്ങൾ പോലുമായിരിക്കുകയില്ല എതല്ലേ യാഥാർഥ്യം?
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം വലുതോ ചെറുതോ ആകട്ടെ എല്ലാ പ്രശ്നങ്ങളെയും നമുക്കു ദൈവത്തിന്റെ തിരുമുമ്പിൽ സമർപ്പിക്കാം. അവിടുത്തെ സാിധ്യം നമ്മുടെ ജീവിതത്തിലേക്കു നമുക്കു ക്ഷണിക്കാം. അപ്പോൾ നാം അറിയാതെ തെ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും അതിവേഗം പരിഹരിക്കപ്പെട്ടുകൊള്ളും
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Tuesday, January 13, 2009
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.