കൗതുകലോകം
ഏറ്റവും അധികം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡിനും ഒരു അവകാശി. ക്രൊയേഷ്യക്കാരനായ മിജോ ടിക്കാൽസെക്ക് എന്ന 69 കാരനാണ് റെക്കോർഡ് കുറിച്ചത്. തന്റെ ഇത്രകാലത്തെ ജീവിതത്തിനിടയിൽ രണ്ടായിരത്തിലധികം ശവ സംസ്കാര ചടങ്ങുകളിലാണ് ടിക്കാൽസെക്ക് പങ്കെടുത്തത്. തനിക്ക് വളരെ ചെറുപ്പംതൊട്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോട് വളരെ ആഭിമുഖ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഒരു ശവസംസ്കാര ച്ചടങ്ങിൽ പങ്കെടുക്കാൻ നുറുകണക്കിന് മെയിലുകൾ താണ്ടിപ്പോലും താൻ പോയിട്ടുള്ളകാര്യം ടിക്കാൽസെക്ക് അനുസ്മരിക്കുന്നു. ഒരാളുടെ വേർപാടിന്റെ അവസരത്തിൽ ഓരോ രുത്തരും ഏതുവിധത്തിൽ പ്രതികരിക്കുന്നുവെന്ന് അറിയുന്നത് രസകരമായ അനുഭവമാണെന്ന് അദ്ദേ ഹം പറയുന്നു. ആദ്യമൊ ക്കെ പലരും തന്റെ ശവ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന തന്റെ പിതാവിനെ വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്.
എന്നാൽ പിന്നീട് തന്നെ ശവസംസ്കാരച്ചടങ്ങിൽ കാണാതിരുന്നാൽ ജനങ്ങൾ അന്വേഷിക്കുന്ന നിലയി ലേക്കായി കാര്യങ്ങളെന്ന് ടിക്കാൽസെക്ക് പറഞ്ഞു. ഇത്രയധികം ശവസംസ്കാരങ്ങളിൽ പങ്കെടുത്ത താൻ ഏറ്റവും അധികം ദുഃഖിച്ചത് കഴിഞ്ഞവർഷം പങ്കെടുത്ത ഒരു സംസ്കാരച്ചടങ്ങിനിടെയാണെന്ന് അദ്ദേഹം പറയുന്നു. മറ്റാരുടേയും ആയിരുന്നില്ല, സ്വന്തം ഭാര്യയുടെ സംസ്കാരച്ചടങ്ങായിരുന്നു അത്.
തന്റെ സ്വന്തം സംസ്കാരത്തിൽ പങ്കെടുക്കുന്നതുവരെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഈ ശീലത്തിൽ നിന്ന് താൻ പിൻമാറില്ലെന്നാണ് മിജോ ടിക്കാൽസെക്കിന്റെ പ്രഖ്യാപനം.
പോലീസുകാരുടെ മര്യാദ വിനയായി
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെയും കുറ്റക്കാരനായി കാണാനാകില്ലെന്നാണ് നിയമം പറയുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ നിയമപാലകർ ഇക്കാര്യമൊന്നും പരിഗണിക്കാറില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയെന്നതാണല്ലോ നമ്മുടെ നാട്ടിലെ പോലീസുകാരുടെ രീതി.
എന്നാൽ നമ്മുടെ നാട്ടിലെ പോലീസുകാർക്ക് തീർത്തും അന്യമായ ഒരു പെരുമാ റ്റമുണ്ടാ യിരിക്കുന്നു ചൈ നയിലെ പോലീസുകാരിൽ നിന്ന്. കുറ്റവാളിയോടും അയാളുടെ കുടുംബത്തോടും എത്ര മര്യാദയോടെയാണ് അവർ പെരുമാറിയതെന്ന് കേട്ടാൽ ആരും ഒന്ന് അതി ശയി ച്ചുപോകും.
കു റഞ്ഞപക്ഷം നമ്മുടെ പോ ലീസുകാരെങ്കിലും. സംഭവമിങ്ങനെയാണ്: ഒരു ബാങ്ക് കൊള്ളക്കേസിലെ പ്രതിയായ ലെംഗ് കിയാംഗിനായി രണ്ടുവർഷമായി തെരച്ചിൽ നടത്തുകയായിരുന്നു ചൈനയിലെ ഷുവാംഗൂയി നഗരത്തിലെ പോലീസുകാർ.
കിയാംഗ് രണ്ടുവർഷമായി പോലീസുകാരെ അതിവിദഗ്ധമായാണ് കബളിപ്പിച്ചു നടന്നിരുന്നത്. തന്റെ പുതിയ കാമുകിയുടെ വീട്ടിൽ കിയാംഗ് ഉണെ്ടന്ന് പോലീസിന് വിവരം കിട്ടിയത് അടുത്തിടെയാണ്. കിയാംഗിനെ അറസ്റ്റുചെയ്യാൻ പോലീസുകാർ അവിടെ പാഞ്ഞെത്തി. അപ്പോഴാണ് അവിടെ ഒരു ആഘോഷച്ചടങ്ങു നടക്കുന്നത് അവർ കണ്ടത്. പെൺ കുട്ടിയും കിയാംഗും തമ്മിലുള്ള വിവാഹത്തിന്റെ തലേന്നുള്ള ചടങ്ങാണു വധുവിന്റെ വീട്ടിൽ നടക്കുന്നത്. പിറ്റേദിവസമാണ് വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വൻജനാവലിയാണ് വിവാഹ ത്തലേന്ന് വീട്ടിൽ കൂടിയിട്ടുള്ളത്. അവിടെവച്ച് കിയാംഗിനെ അറസ്റ്റുചെയ്ത് അയാളെയും ബന്ധു ക്കളെയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വച്ച് അപമാനിക്കുന്നതു ശരിയല്ലെന്ന് പോലീസുകാർ തീരുമാനിച്ചു.
കിയാംഗിനെ അറസ്റ്റുചെയ്യുന്നതിന് വിവാഹം കഴിഞ്ഞ് എല്ലാവരും പിരിയുന്നതുവരെ കാത്തി രിക്കാനാണ് നല്ലവരായ ആ പോലീസുകാർ തീരു മാനിച്ചത്. തങ്ങൾ കിയാംഗിനെ അറസ്റ്റുചെയ്യാനാണ് എത്തിയതെന്ന വിവരം പോലീസുകാർ ആരോടും പറഞ്ഞില്ല.
വിവാഹശേഷമാകട്ടെ കിയാംഗിനെ അറസ്റ്റുചെ യ്യാനുള്ള തീരുമാനം ഒരു ദിവസത്തേക്കുകൂടി അവർ നീട്ടി. കാമുകനും കാമുകിയും കാത്തുകാത്തിരുന്നു വിവാഹം കഴിച്ചതല്ലേ. അവർ സമാധാനത്തോടെയും സന്തോ ഷത്തോടെയും ആദ്യരാത്രികൂടി ആഘോഷിച്ചോ ട്ടേയെന്നും പോലീസുകാർ പീന്നീട് തീരുമാനിക്കു കയായിരുന്നു. ഒടുവിൽ പിറ്റേദിവസം, നേരം പുലർ ന്നശേഷം സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പിരിഞ്ഞശേഷമാണ് കിയാംഗിനെ പോലീസ് അറസ്റ്റുചെയ്തത്.
പക്ഷെ, തങ്ങൾ കാട്ടിയ ഔദാര്യത്തിന്റെ പേരിൽ പോലീസുകാരിപ്പോൾ പഴി കേൾക്കുകയാണ് നവ വധുവിൽ നിന്ന്. തന്റെ കാമുകൻ ഒരു കൊള്ള സംഘത്തിലെ അംഗമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിൽ നിന്ന് താൻ പിൻമാറിയേനെയെന്നാണ് യുവതി പറയുന്നത്. വിവാഹത്തിന് മുൻപ് പോലീ സുകാർ കിയാംഗിനെ അറസ്റ്റുചെയ്തിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടേനെയെന്നാണ് വധുവിന്റെ പരിഭവം. ഉപകാരം ഇപ്പോൾ ഉപദ്രവമായതിന്റെ മനോവിഷമത്തിലാണ് ഷുവാംഗൂയിലെ പോലീസുകാർ.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.